Saturday, April 5, 2014

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ്

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ് 


ഇതു ശിക്ഷയാ... ഞങ്ങളെയൊക്കെ ഡയലോഗു പറഞ്ഞ് വിഷമിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതു തിരിച്ച് തനിക്കിട്ടു തന്നെ പണിയാകുമെന്ന്.' ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ് 'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ണി ആര്‍-ന്റെ തിരക്കഥ വായിച്ച് ഡയലോഗ് മനഃപാഠമാക്കുന്ന രണ്‍ജി പണിക്കരെ മമ്മൂട്ടി കളിയാക്കി. രണ്‍ജിയുടെ നെടുനീളന്‍ സംഭാഷണങ്ങള്‍ ബുദ്ധിമുട്ടി കാണാതെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പില്‍ അഭിനേതാവാണ് രണ്‍ജി. കളിയാക്കല്‍ ആസ്വദിച്ച് രണ്‍ജി പണിക്കര്‍ ചോദിച്ചു, 'ഇതിനാണല്ലേ എന്നെ വിളിച്ചത് ?' 

'എഴുതിക്കൂട്ടാനല്ലാതെ ഈ പണിയുടെ സ്ട്രയിനും ഒന്നറിയണമല്ലോ. ഇനി എഴുതുമ്പോ ഇത്തിരി കുറച്ചോണേ', മമ്മൂട്ടിയുടെ മറുപടി. 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദയ എന്ന ചിത്രത്തിലൂടെ സംവിധായകനായ വേണുവിന്റെ രണ്ടാമത്തെ ചിത്രമാണ് മുന്നറിയിപ്പ്. വേണുവിന്റെ കഥയ്ക്ക് ആര്‍.ഉണ്ണിയാണ് തിരക്കഥയൊരുക്കുന്നത്. 'ഇതൊരു ടോക്കി ചിത്രം കൂടിയാണ്. സംഭാഷണത്തിന് പ്രാധാന്യം കൂടുതലുള്ള ചിത്രം. എന്റെ മുന്‍ ചിത്രങ്ങളൊക്കെ സംഭാഷണത്തിന് പരിമിതിയുള്ളവയായിരുന്നു', ഉണ്ണി പറയുന്നു. 

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലുള്ള ഇടുങ്ങിയ മുറിയിലാണ് ചിത്രീകരണം. രാഘവന്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടിയും മാധ്യമപ്രവര്‍ത്തകനായ മോഹന്‍ദാസായി രണ്‍ജി പണിക്കരും സഹപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കലായി അപര്‍ണ ഗോപിനാഥും ലൊക്കേഷനിലുണ്ട്. രാഘവന്റെ വാസസ്ഥമാണത്. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്ക് അവിചാരിതമായാണ് അഞ്ജലി കടന്നു വന്നത്. രാഘവനില്‍ പല പ്രത്യേകതകളും കണ്ട അഞ്ജലി അയാളെ ചില കാര്യങ്ങള്‍ ഏല്പിച്ചു. എന്നാല്‍ അവളെത്തിയപ്പോള്‍ അയാള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. രാഘവന്റെ മേല്‍ അല്പം അധികാരം കാട്ടുന്ന അഞ്ജലിയെ മോഹന്‍ദാസ് വിലക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. 

നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യു, സംവിധായകന്‍ ജോഷി മാത്യു, ശ്രീരാമന്‍, കോട്ടയം നസീര്‍, സുധീഷ്, മുത്തുമണി, വിനോദ് കെടാമംഗലം, ശശി കലിംഗ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബിജിപാലിന്റേതാണ് സംഗീതം. വേണു തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റിങ്: ബീനാ പോള്‍. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം: സിജി തോമസ്. ചീഫ് അസോ.ഡയറക്ടര്‍: വി.പി.സജിമോന്‍. പ്രൊഡ.കണ്‍ട്രോളര്‍: സേതു മണ്ണാര്‍ക്കാട്. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. 

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി നിര്‍മ്മിക്കുന്ന മുന്നറിയിപ്പിന്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

Amazing Kareena Kapoor Look very hot (video)


Hot kareena Kapoor in Dabboo Rathni



Friday, April 4, 2014

ആരാധകരെ ഞെട്ടിക്കുന്ന മേനി പ്രദര്‍ശനവുമായി ഇഷ തല്‍വാര്‍ തെലുങ്കിലേക്ക്-Video

ആരാധകരെ ഞെട്ടിക്കുന്ന മേനി പ്രദര്‍ശനവുമായി ഇഷ തല്‍വാര്‍ തെലുങ്കിലേക്ക്





Friday, August 16, 2013

ഭര്‍ത്താവിന്റെ മുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യ ! അത്യപൂര്‍വ ദൃശ്യത്തിന് ആരാധകര്‍ കാത്തിരിക്കുന്നു






ബോളിവുഡിലെ ഇപ്പോഴത്തെ മിന്നും താരം, ചിന്തിക്കാനൊന്നുമില്ല... കരീന കപൂര്‍ തന്നെ. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്ന് ചിലര്‍ വിട്ടുനില്‍ക്കും. ചിലര്‍ക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ ആരും വിളിക്കില്ല. എന്നാല്‍ ഇവിടെ കരീനയുടെ കാര്യം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. സെയ്ഫ്‌മൊത്തുള്ള വിവാഹം കഴിഞ്ഞിട്ടും ബോളിവുഡില്‍ കരീനയുടെ കുതിപ്പിന് യാതൊരുവിധത്തിലുമുള്ള തടസവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല. കരീനയുടെ പുതിയ കഥ കേട്ടാല്‍ ചിരിച്ചുപോകും. ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിക്കുന്നത്. എ്ന്നാല്‍ ഇവര്‍ ഒരുമിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. നായികയായല്ല, മറിച്ച് ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുക എന്നതാണ് പ്രത്യേകത. ഭര്‍ത്താവിനുമുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് മുന്‍പ് സെയ്ഫ് പറഞ്ഞിരുന്നു. അതേപോലെ ഓണ്‍സ്‌ക്രീനില്‍ സെയ്ഫ് മറ്റ് നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ശുഭപര്യവസായിയായ ജീവിതം പോലെ വെള്ളിത്തിരയിലും ഹാപ്പി എന്‍ഡിംഗ് ഉണ്ടാകുമോ എന്നാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്.നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ഓടുന്ന കുതിരപ്പുറത്ത് ഇരിക്കാനാണ് ഇഷ്ടമെന്ന് ഹന്‍സിക, ചിമ്പുവിനെ മനസില്‍കണ്ട് ആര്യയ്ക്ക് മറുപടി

അല്‍പം പ്രശസ്തിയൊക്കെ ആവുമ്പോഴേക്കും ചില നടിമാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലു പ്രകടമായ മാറ്റം വരുന്നത് സാധാരണമായിരിക്കുന്നു. പ്രത്യേകിച്ചു തമിഴില്‍ . ആദ്യമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുകയും പിന്നെ ചിലത് വിജയം കാണുകയും ചെയ്യുന്നതോടെ ആളാകെ മാറും.

ഇവിടെ പറഞ്ഞു വരുന്നത് തമിഴ് സിനിമാനടിമാരില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഹന്‍സിക മൊത്‌വാനിയുടെ കാര്യമാണ്. നിരവധി ചിത്രങ്ങളാണ് ഹന്‍സികയ്ക്ക് ഇപ്പോള്‍ തമിഴില്‍ ഉണ്ടായിരിക്കുന്നത്. നടി ഒന്നാം സ്ഥാനത്താണെന്നു പറയുന്നതിലും തെറ്റില്ല. കാജല്‍ അഗര്‍വാള്‍, അമലാപോള്‍, അനുഷ്‌ക, നയന്‍താര, തമന്ന, സമന്ത, തപസി, തൃഷ എന്നിവരാണ് യഥാക്രമം ഹന്‍സികയ്ക്കു പിന്നിലുള്ളത്. വിപണി മൂല്യമുള്ള ഈ നടിയെ നായികയാക്കാന്‍ മുന്‍നിര നടന്മാരും സംവിധായകരും ആഗ്രഹിക്കുന്നു. പ്രതിഫലമായി ഒരു കോടി ചോദിച്ചാല്‍ കൊടുക്കാന്‍ നിര്‍മ്മാതാക്കളും ഒരുക്കം. ഇതുകണ്ടപ്പോള്‍ ഹന്‍സികയുടെ സ്വഭാവമാകെ മാറി. അതിനൊരു പ്രധാന തെളിവ് ഇതാണ്. ആര്യ നായകനായ ചേട്ടൈ പരാജയമടഞ്ഞതിനാല്‍ ഇനി കക്ഷിയോടൊപ്പം അഭിനയിക്കില്ലെന്ന് നടി തീരുമാനിച്ചിരിക്കുന്നു. സിനിമ പ്രദര്‍ശനത്തിനെത്തുന്നതു വരെ ഹന്‍സികയുടെ നാവില്‍നിന്ന് ആര്യയെ പുകഴ്ത്തുന്ന വര്‍ത്തമാനങ്ങളാണ് കേട്ടുകൊണ്ടിരുന്നത്. ഇങ്ങനെയൊരാളെ ഞാനിതുവരെ കണ്ടിട്ടില്ലെന്നുവരെ പറഞ്ഞുകളഞ്ഞു. എന്നാല്‍ ചിത്രം പൊളിഞ്ഞപ്പോള്‍ ഹന്‍സികയുടെ നിലപാടും മാറി. ഇക്കാര്യം അറിയാതെ ഈയിടെ ആര്യ തന്റെ പുതിയ ചിത്രത്തിലേക്ക് ഹന്‍സികയെ ശുപാര്‍ശ ചെയ്തു. നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ നടി ഓഫര്‍ നിരസിച്ചുകൊണ്ടു പറഞ്ഞത് ഓടുന്ന കുതിരപ്പുറത്തിരിക്കാനാണ് തനിക്കാഗ്രഹമെന്നാണ്.

അതു കേട്ടപ്പോള്‍ ആര്യയ്ക്ക് ആര്യയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയിട്ടുണ്ടാവും. കാരണം ഹന്‍സികയും ചിമ്പുവും ഇപ്പോള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നു എന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇതിനകം വാര്‍ത്തയായതാണ്. അതുകൊണ്ടുതന്നെ ഓടുന്ന കുതിര എന്നുദ്ദേശിച്ചത് ചിമ്പുവിനെയാണോ എന്നും തമിഴകത്ത് ചോദ്യമുയരുന്നുണ്ട്. ഇതുമത്രമല്ല, ഇപ്പോള്‍ നടി നേരിട്ട് ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നു. സമീപകാലത്ത് ഹന്‍സിക കരാറായ എ.ആര്‍ . മുരുകദാസിന്റെ ചിത്രത്തിലേക്ക് ഒരു കോടിയാണ് പ്രതിഫലമായി നടി ആവശ്യപ്പെട്ടത്. സാധിക്കുമെങ്കില്‍ തരിക, അല്ലെങ്കില്‍ എന്നെ വിട്ടേക്കുക എന്നാണത്രെ നടി പറഞ്ഞത്. 'എനിക്ക് മുരുകദാസിനെ വിശ്വാസമാണ്. നായകന്‍ ശിവകാര്‍ത്തികേയനാണെന്നതൊന്നും എന്റെ പരിഗണനയിലില്ല. നല്ല ബാനറാണോ, നല്ല കഥയാണോ ഞാന്‍ അഭിനയിക്കും. പക്ഷേ പ്രതിഫലം പറഞ്ഞതു കിട്ടണം.' നിര്‍മ്മാണക്കമ്പനി സമ്മതിച്ചു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കും. ഇതാണ് ഇപ്പോഴത്തെ ഹന്‍സികയുടെ രീതി. എന്നാല്‍ താരം ഇങ്ങനെയായി തീര്‍ന്നതിന് കാരണം ഇതൊക്കെയായിരുന്നു. 'ഒരു കല്‍ ഒരു കണ്ണാടി' കോമഡി ചിത്രമായിരുന്നെങ്കിലും ഹന്‍സികയ്ക്ക് കുതിപ്പു നല്‍കിയ ചിത്രമായിരുന്നു അത്.

പിന്നീട് ചെയ്ത 'ചേട്ടൈ'യില്‍ അഞ്ജലിയും നായികാ സ്ഥാനത്തുണ്ടായിരുന്നെങ്കിലും പടം പരാജയപ്പെട്ടെങ്കിലും ഗ്ലാമറിന്റെ മെഴുപ്പുകൊണ്ട് ഹന്‍സിക പിടിച്ചുനില്‍ക്കുകയായിരുന്നു. സുന്ദര്‍ സി. സംവിധാനം ചെയ്ത 'തീയാ വേലൈ ശെയ്യണം കുമാരു' എത്തിയതോടെ നടി തമിഴില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചു. ഹന്‍സികയെ കിട്ടുമെങ്കില്‍ മാത്രമേ ഈ കഥ സിനിമയാക്കൂ, അല്ലെങ്കില്‍ വേറെ കഥ നോക്കാം എന്ന് സുന്ദര്‍ സി. പറഞ്ഞപ്പോള്‍ നിര്‍മ്മാണക്കമ്പനി ഏറെ ത്യാഗം സഹിച്ചാണ് നടിയെ സഹകരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ നടിയുടെ സൗന്ദര്യവും അതിന്റെ അനാവൃത ദൃശ്യങ്ങളും ഏറെ സഹായിച്ചു. സംവിധായകനും നായികനടിയും ഇപ്പോള്‍ പ്രതിഫലക്കാര്യത്തിലും മുന്നിലാണ്. സിങ്കം2 വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. പ്രദര്‍ശനത്തിനെത്താനുള്ള ബിരിയാണി, വാല് എന്നിവയും വിജയപ്രതീക്ഷ നല്‍കുന്നവയാണ്.

Friday, July 5, 2013

ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന് ദിലീപിന് പ്രതിഫലമായി ഏഴു കോടി



ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന്  ദിലീപിന് പ്രതിഫലമായി ഏഴു കോടി

ദിലിപ് അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ച് ചരിത്രം കുറിക്കാന്‍ പോകുന്നു. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദിലീപ് അഭിനയിക്കാന്‍ പോകുന്നത്. സായിബാബയില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോട്ട്. ഇത് ആദ്യമായണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ ഹ്യൂമര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ചരിത്രം കുറിച്ച ദിലീപിന്റെ പുതിയ ആത്മീയ വേഷം വലിയ വിജയം നേടുമെന്നാണ് കരുതുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക. ഇത് ആദ്യമായാണ് മോളിവുഡിന് പുറത്ത് ദിലീപ് അഭിനയിക്കുന്നത്. പുറത്ത് അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തന്നെ ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നു എന്നതും അത്ഭുതം തന്നെയാണ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Saturday, June 29, 2013

മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല



മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല

കൊച്ചി: ന്യൂ ജനറേഷന്‍ മലയാള സിനിമകളുടെ പ്രതീകമായിക്കഴിഞ്ഞ വി.കെ. പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തില്‍നിന്ന് മീര ജാസ്മിന്‍ പുറത്തായി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം മലയാളത്തിലും തമിഴിലും നിരവധ നല്ല പ്രോജക്റ്റുകള്‍ നഷ്ടപ്പെട്ടിട്ടുള്ള മീര തിരിച്ചുവരവിനു കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രഹരം.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. മീര മികച്ച നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതു തുടരുകയാണ്.

വി.കെ.പിയുടെ പുതിയ ചിത്രമായ മഴനീര്‍ത്തുള്ളികളില്‍ അനൂപ് മേനോന്റെ നായികയായി മീരയെത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ഇപ്പോള്‍ അനൂപ് തന്നെയാണിതു നിഷേധിച്ചിരിക്കുന്നത്.

മീര ഈ പ്രോജക്റ്റില്‍ ഇല്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റായിരുന്നു. ഇതു മാത്രമായിരുന്നു അനൂപിന്റെ പ്രതികരണം.

Thursday, June 27, 2013

'ലോകസുന്ദരനും' ലോകസുന്ദരിയും ഒന്നിക്കുമോ? ഐശ്വര്യയുടെ സമ്മതം കിട്ടിയാല്‍ മാത്രം മതി






സൗന്ദര്യം കൂടിപ്പോയതിന് സൗദിയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടപിടിച്ച് ലോകശ്രദ്ധനേടിയ സുന്ദരനെ സ്ത്രീകളായാലും പുരുഷന്‍മാരായാലും അത്രപെട്ടന്നൊന്നും മറക്കില്ല. ആ സംഭവത്തിനുശേഷവും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ യുഎഇയിലെ സുന്ദരനു കഴിഞ്ഞു. സൗദിയിലെ മോഡലും ഫോട്ടോഗ്രാഫറുമായ ഒമര്‍ ബൊര്‍ക്കാന്‍ അല്‍ ഗാല എന്ന യുവാവാണ് മൂന്നംഗസംഘത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. സ്ത്രീകളുടെ നിയന്ത്രണം പോകും വിധം സുന്ദരന്മാരാണെന്നതായിരുന്നു ഇവര്‍ക്കു മേല്‍ ആരോപിച്ച കുറ്റം. ഇക്കാര്യത്തില്‍ പിന്നീട് പല വാദങ്ങളും ഉണ്ടായി. അതവിടെ നില്‍ക്കട്ടെ ഇനി പറായന്‍ പോകുന്നത് ഒരു പുതിയ കാര്യമാണ്. ഒമറിന് ഒരു ആഗ്രഹം, നമ്മുടെ ഐശ്വര്യാറായിമായി ഒന്നിക്കണമെന്ന്. തനിക്ക് ഐശ്വര്യാ റായിയുടെ കൂടെ അഭിനയിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നാണ് ഈ സുന്ദരന്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബോളിവുഡ് എന്നാല്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ഐശ്വര്യാ റായിയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നുമാണ് ഒമര്‍ പറഞ്ഞത്. എന്നാല്‍ തന്‍രെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഒമര്‍ കരുതുന്നത്. കാരണം ഒമറിനെയും ഐശ്വര്യയെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ ബോളിവുഡില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ . പ്രസവത്തിനു ശേഷം ഐശ്വര്യ സിനിമയിലേക്ക് തിരിച്ചുവരുന്നതിനേ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.

കഴിഞ്ഞദിവസം ഐശ്വര്യയുടെ ലണ്ടനില്‍നിന്നുള്ള സുന്ദരമായ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. വീണ്ടും നായികാരംഗത്തേക്കുള്ള പ്രവേശനം താമസിക്കില്ലെന്ന മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇത്തരമൊരു സിനിമ ചെയ്യാന്‍ ഐശ്വര്യ സമ്മതം മൂളിയാല്‍ നിര്‍മിക്കാനും കഥയും റെഡിയാണെന്നാണ് വിവരങ്ങള്‍ . എന്തായാലും സിനിമ ഇറങ്ങിയാല്‍ കോടികളുടെ ലാഭം കൊയ്‌തെടുക്കുമെന്നതില്‍ സംശയമില്ല. സൗന്ദര്യത്തില്‍ ലോകമെമ്പാടും പ്രശസ്തരായ രണ്ടുപേര്‍ ഒന്നിക്കുമ്പോള്‍ അത് ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ഐശ്വര്യ നേരത്തെ ലോകപ്രസിദ്ധിനേടിയെങ്കിലും ഒമര്‍ ഈയടുത്താണ് പ്രശസ്തനായത്. ഏപ്രില്‍ മാസം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പുരുഷന്മാരെ നാടുകടത്തിയ സംഭവമാണ് ആദ്യം വാര്‍ത്തയായത്. സൗന്ദര്യത്തിന്റെ പേരില്‍ പുറത്താക്കിയെന്നായിരുന്നു വിവരണം.

പിന്നീടങ്ങോട്ട് പ്രസിദ്ധനായെന്നു മാത്രമല്ല ചില സിനിമകളില്‍ നിന്നും ക്ഷണവും ലഭിച്ചു. യുഎഇയില്‍ നിന്നും ഇവരെ പുറത്താക്കിയതിന് കാരണം സൗന്ദര്യം കൂടിപ്പോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ പവലിയനില്‍ ഒരു കലാകാരിയെ സംശയാസ്പദമായി കണ്ടതാണ് നടപടിക്കുകാരണമെന്നായിരുന്നു യുഎഇ നല്കുന്ന വിശദീകരണം.

Wednesday, June 26, 2013

ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക്ക് വേണം; ഈ മഴക്കാലത്തുതന്നെ അവര്‍ ഒന്നിക്കും


മീരയോട് എല്ലാവര്‍ക്കും ദേഷ്യമാണ്. എന്നാല്‍ മീരയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പലര്‍ക്കും മീരയോട് ദേഷ്യമല്ല, സംഘടനയുടെ പിടിവാശികൊണ്ട് അഭിനയിപ്പിക്കാതിരിക്കുന്നതാണ്. ഏറെ നാള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ മീര അടുത്തിടെ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലായിരുന്നു. സനിമയില്‍ പഴയപോലെ മികച്ച വേഷങ്ങളുമായി സജീവമാവുകതന്നെയാണ് തന്റെ ഉദ്ദേശമെന്ന് മീരവ്യക്തമാക്കിയിരുന്നു. അതുകണ്ട് കുറേപേര്‍ മീരയെ മനസില്‍കണ്ട് പദ്ധതികളൊരുക്കി. പേരുദോഷം ഒരുപാട് ഉണ്ടാക്കിയെങ്കിലും നല്ല അഭിനയ പ്രതിഭയായ മീരയെ സംവിധായകര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ വിലക്കു മറികടക്കാന്‍ പറ്റില്ലല്ലോ. പുതുതായി ഒരു സിനിമയിലും മീരാ ജാസ്മിനെ ഉള്‍പ്പെടുത്തേണ്ട എന്നുവരെ സംഘടന തീരുമാനമെടുത്തു. മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഒരുപാട് ചിത്രങ്ങളിലേക്ക് നായികയായി കണ്ടുവച്ചിരുന്നെങ്കിലും എല്ലാവരും മീരയെ ഒഴിവാക്കി പുതിയ നടിമാരെ വച്ച് ഷൂട്ടിങ് തുടങ്ങി. മണിച്ചിത്രത്താഴിലെ മോഹല്‍ലാല്‍ കഥാപാത്രം ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു മീര ഒരു പ്രിയജര്‍ശന്‍ ചിത്രത്തില്‍ വേഷമിടാനൊരുങ്ങിയത്.

മീരയാണ് ഇതിലെ നായികയെന്ന് പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ ഇടപെടലിലൂടെ ഒഴിവാക്കി. അതിനിടെ ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര നായികയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവിടെയും സമ്മര്‍ദ്ദങ്ങള്‍ വന്നു. വിലക്ക് വന്നു. ഇതില്‍നിന്നും മീരയെ ഒഴിവാക്കി, അമലാ പോളിനെ നായികയാക്കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാവരും തഴയുമ്പോഴും മീരയെ സഹായിക്കാന്‍ ആരുമില്ലെന്ന് കരുതരുത്. മീരയെ ആവശ്യമുള്ളവരുണ്ട്. അവര്‍ മീരയെ വച്ച് സിനിമയെടുക്കുകയും ചെയ്യുന്നു. വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്മിനും പ്രധാന വേഷം ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ . ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്ന കെ.വി. മോഹന്‍കുമാരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍. എസ്.ആര്‍.ടി. സിനിമയുടെ ബാനറില്‍ ആനന്ദകുമാറും എസ്.ആര്‍.ടി. ട്രാവല്‍സ് ഉടമ സുന്ദര്‍രാജനുമാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ടെ കാവശ്ശേരിയില്‍ നേരത്തെ തുടങ്ങിയിരുന്നു.

എന്നാല്‍, ബഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രമേ അനൂപ് മേനോന്‍ മഴനീര്‍ത്തുള്ളികള്‍ ടീമിനൊപ്പം ചേരൂ. എന്തായാലും അപ്രഖ്യാപിത വിലക്കിനിടെ വീണ്ടുകിട്ടിയ സൗഭാഗ്യമായാണ് മീര ഇതിനെ കണക്കാക്കുന്നത്. അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന സ്‌റ്റേജ് ഷോയ്ക്കിടെ കൃത്യമായി പ്രോഗ്രാമിന്റെ റിഹേഴ്‌സലിന് കൃത്യമായി പങ്കെടുക്കാതെ അടുക്കും ചിട്ടയുമില്ലാതെ മീര പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന മീരയെ സംഘടന താക്കീത് നല്‍കിയിരുന്നു. മീര റിഹേഴ്‌സലിന് എത്താതിരുന്നതിനാല്‍ പരിപാടി വേറെ നടിയെ വച്ച് അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല, മീര സ്ഥിമായി മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ മീര അനുഭവിക്കുന്നുണ്ടെന്ന് മീര മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

Friday, June 21, 2013

പൂനം പാണ്ഡയുടെ കന്യകാത്വം നശിപ്പിച്ചതാര് ? താന്‍ കന്യകയല്ലെന്ന് താരം


അമിത നഗ്നതാ പ്രദര്‍ശനവുമായി പൂനം പാണ്ഡെയുടെ നഷാ തീയറ്ററുകളിലെത്തുന്നതും കാത്തിരിക്കുകായാണ് ആരാധകര്‍ അതിനിടെയാണ് പൂനം വെടിപൊട്ടിച്ചത്. പൂനം ട്ിറ്ററിലൂടെ പറഞ്ഞു.. താന്‍ കന്യകയല്ലെന്ന്. ഇത് കേട്ടപ്പോള്‍ എത്ര പേര്‍ ഞെട്ടിയിട്ടുണ്ടാകും എന്നത് വേറെ കാര്യം. എന്തായാലും സംഭവം സത്യമായിരിക്കും. അപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്. ആരാണ് കന്യകാത്വം നശിപ്പിച്ചതെന്ന്. ഇത്രയും തുറന്നു പറഞ്ഞ പൂനം അതുംകൂടെ പറയണമെന്നാണ് ആരാധകരുടെ ആവശ്യം. ഇനി പൂനത്തിന്റെ നാവില്‍നിന്ന് അതും വീഴുമോ.. എന്തായാലും അടുത്ത ട്വീറ്റിനായി കാത്തിരിക്കാം.. പാപ്പരാസികള്‍ അവരുടെ വഴിയെയും ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായതിനാല്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സെലിബ്രിറ്റി എന്നാണ് പൂനം പാണ്ഡെ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പൂനം പാണ്ഡെയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. പൂനം പാണ്ഡെയുടെ ചിത്രമായ 'നഷ' അമിതമായ ശരീരപ്രദര്‍ശനവുംചൂടന്‍ രംഗങ്ങളും കൊണ്ട് സമൃദ്ധമാണ്. പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. 'ജിസം' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു!

കരീനയെ ഗാഢമായി ചുംബിക്കാന്‍ ഇമ്രാന്‍ ഹഷ്മി, ഏറ്റുവാങ്ങാന്‍ നടി കാത്തിരിക്കുന്നു



പണ്ടൊക്കെ പറയാറുണ്ട് മലയാള സിനിമയില്‍ ടിജി രവിയോ ബാലന്‍ കെ. നായരോ ഉണ്ടെങ്കില്‍ ഒരു ബലാത്സംഗം ഉറപ്പാണെന്ന്. അതുപോലെയാണ് ഇമ്രാന്‍ ഹഷ്മിയുടെ കാര്യം. ഹഷ്മി നായകനാകുന്ന സിനിമയിലെല്ലാം നായിക നടിമാരുടെ ചെഞ്ചുണ്ടില്‍ അതിതീവ്രമായും ഗാഢമായും ചുംബിച്ചിച്ചിരിക്കും.

എന്നാല്‍ അടുത്തതായി ഹഷ്മി ചുംബിക്കാന്‍ പോകുന്നത് കരീനാ കപൂറിനെയാണ്. ഇപ്പോള്‍ ആദ്യമായി കരീനയുടെ നായകനാകുമ്പോഴും അദ്ദേഹം ആ പതിവു തെറ്റിക്കാന്‍ ഹഷ്മിക്കാവില്ലെന്നു മാത്രമല്ല, ചുംബനം ഏറ്റുവാങ്ങാന്‍ കരീന ആകാംക്ഷയോടെ കാത്തിരിക്കുന്നതായാണ് വാര്‍ത്തകള്‍ . കരീന കപൂറും ഇമ്രാന്‍ ഹഷ്മിയും തീവ്രപ്രണയകഥ പറയുന്ന ഒരു പുതിയ ബോളിവുഡ് ചിത്രത്തില്‍ നായികാ നായകന്മാരായി അഭിനയിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കരീനയും ഹഷ്മിയും തമ്മിലുള്ള ചുംബനം സിനിമയുടെ വാണിജ്യ വിജയത്തില്‍ വലിയ പങ്കു വഹിക്കുമെന്നതിനാലും നായകന്‍ ഹഷ്മിയാകുമ്പോള്‍ ചുംബനരംഗം ആളുകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുമെന്നതിനാലും ഇങ്ങനെയൊരു അതിമനോഹര ചുംബനരംഗം ഈ സിനിമയുടെ തിരക്കഥയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരീനയുടെ വലിയ ആരാധകനാണ് താനെന്നും അവരെപ്പോലെ ഇത്രയധികം കഴിവുറ്റ പ്രഗത്ഭയായ ഒരു അഭിനേത്രിക്കൊപ്പം അഭിനയിക്കാനാവുന്നത് വലിയ കാര്യമാണെന്നും, എന്നാല്‍ താനും കരീനയും ഏറെ വൈരുദ്ധ്യങ്ങളുള്ള ജോഡിയാണെന്നും, പക്ഷേ വൈരുദ്ധ്യമുള്ള ജോഡികള്‍ തമ്മില്‍ ആണ് സ്‌ക്രീനില്‍ എല്ലായ്‌പ്പോഴും മികച്ച കെമിസ്ട്രി ഉണ്ടാവുന്നതും കൂടുതല്‍ സെക്‌സിയായി തോന്നിക്കാറുള്ളതും' എന്ന് അടുത്തിടെ ഇമ്രാന്‍ ഹഷ്മി ഒരു പ്രമുഖ ഇംഗഌഷ് വെബ്‌സെറ്റിനോട് അഭിപ്രായപ്പെട്ടു. ഇതേ വെബ്‌സൈറ്റില്‍ തന്നെ 'വളരെയധികം ആരാധകരുള്ള ഇമ്രാന്‍ ഹഷ്മിയുടെ നായികയായി അഭിനയിക്കാന്‍ ഏറെ ആകാംക്ഷയോടെയാണ് താന്‍ കാത്തിരിക്കുന്നതെ'ന്ന് കരീനയും അഭിപ്രായപ്പെട്ടിരുന്നു. 'ബത്തമീസ് ദില്‍' എന്നാണ് സിനിമയ്ക്ക് നല്കിയിരിക്കുന്ന പേരെന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നും സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ഏറെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരുക്കുന്ന ഒരു പ്രണയകഥയാണ് ഈ ചിത്രം ദൃശ്യവത്ക്കരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . നവാഗതനായ അക്ഷയ് റോയ് ആണ് ഈ പ്രണയചിത്രത്തിന്റെ സംവിധായകന്‍. ഏകതാ കപൂറിന്റെ ബാലാജി പ്രൊഡക്ഷനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും

പുതുതലമുറയിലെ താരം നിവിന്‍ പോളിയും നസ്‌റിയ നസീമും വീണ്ടും ഒന്നിക്കുന്നു. ഓംശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും താരജോഡികളാകുന്നത്. 'നേര'ത്തിന്റെ വന്‍ വിജയത്തിനുശേഷമാണ് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് മിഥുനാണ്. ഓഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം റൊമാന്റിക് കോമഡിയാണെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം 'നെഞ്ചോട് ചേര്‍ത്ത്' എന്ന ആല്‍ബം ഗാനം ഹിറ്റായതിന് ശേഷമാണ് നിവിന്‍ -നസ്‌റിയ ജോഡി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്നാണ് 'നേരം' സിനിമയില്‍ ഇവര്‍ എത്തുന്നത്.

Wednesday, June 19, 2013

ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്



ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്

ഹോളിവുഡില്‍ പ്രശസ്തയായ ഒരു നടിയെ കൈയ്യും കാലും ചങ്ങലയ്ക്കിട്ട് വെള്ളം നിറച്ച ഗ്ലാസ് കൂട്ടിലടച്ചു. മരണത്തോട് മല്ലിട്ട നടി ഒടുവില്‍ ദൈവാദീനം കൊണ്ട് രക്ഷപ്പെട്ടു.ഇത് യഥാര്‍ത്ഥ സംഭവം തന്നെ പക്ഷെ നടി തന്റെ പുതിയ ചിത്രച്ചിന്റെ ഭാഗമായി നടത്തിയ അഭിനയമാണ് നടിയുടെ ജീവന് തന്നെ ഭീഷണിയായി മാറിയത് . ഹോളിവുഡ് നടി ഇസ്ല ഫിഷറിനാണ് ഇത്തരം ഒരു അമളി വന്നു പിണഞ്ഞത്.

നൊ യൂ സീ മി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് സംഭവം. കൈയ്യും കാലും ചങ്ങലയാല്‍ ബന്ധിച്ച ഇസ്ലയെ സിനിമാ പ്രവര്‍ത്തകരാണ് വെള്ളം നിറച്ച ഗ്ലാസ് ടാങ്കില്‍ അടച്ചത്. കുറച്ചു സമയത്തിനു ശേഷം ചങ്ങലയില്‍ നിന്ന് മോചിതയായി നായിക രക്ഷപ്പെട്ടു പുറത്തു വരുന്നതായാണ് രംഗം.എന്നാല്‍ ചങ്ങലയില്‍ നിന്ന് പുറത്തു വരാന്‍ നായികയ്ക്ക് കഴിഞ്ഞില്ല. രണ്ടര മിനിറ്റോളം വെള്ളത്തിനടിയില്‍ നായിക മരണത്തോട് മല്ലടിച്ചുവെന്നാണ് വിവരങ്ങള്‍.

ശ്വാസം കിട്ടാതെ പിടഞ്ഞ നായികയ്ക്ക് അവസാന നിമിഷം ചങ്ങലകള്‍ ഊരിയെറിയാന്‍ സാധിച്ചതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചുറ്റും കൂടി നിന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നടിയെ രക്ഷിക്കാന്‍ കഴിയാത്തതും നായികയ്ക്ക് തിരിച്ചടിയായി.

രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു



രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രമ്യ നമ്പീശന്‍ മലയാള സിനിമയില്‍ സജീവമാകുന്നു. ഇംഗ്ലീഷിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ശേഷം ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍ എന്ന പുതിയ സിനിമയിലാണ് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ മുഖവുമായി രമ്യ എത്തുന്നത്. സിനിമയില്‍ പത്തു വയസുകാരന്റെ അമ്മയായിട്ടാണ് രമ്യ വേഷമിടുന്നത്.

നവാഗതനായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മുസ്ലീം പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. പിഗ്മാന്‍, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയാണ് രമ്യയുടെ നായകന്‍.ചെറുപ്പത്തില്‍ വിവാഹിതരും രക്ഷിതാക്കളുമായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബാലതാരമായും നായികയായും മലയാള സിനിമയില്‍ എത്തിയ സനൂഷയുടെ സഹോദരന്‍ സനൂപും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രമണ്യനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്



മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്

മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ പരീക്ഷിക്കുന്ന മോഹന്‍ലാല്‍ പുതിയ ഒരു പരീക്ഷത്തിനൊരുങ്ങുന്നു. വി.എം.വിനുവിന്റെ ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഹാപ്പി സിംഗ് എന്ന സര്‍ദാര്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ദീപു കരുണാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടനാണ് വി.എം.വിനുവും മോഹന്‍ ലാലും ഒന്നിച്ച ആദ്യ സിനിമ. പത്തു വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Sunday, June 16, 2013

കണ്ണീര്‍ വില്‍പ്പനയ്ക്ക് വെക്കരുതെന്ന് മാധ്യമങ്ങളോട് മോഹന്‍ലാല്‍


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനുപയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുനീരിനെ വില്‍പ്പനയ്ക്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത എല്ലാവരും ഉപേക്ഷിക്കണം. ‘ഇത് ഒരു മനുഷ്യസ്‌നേഹിയുടെ അപേക്ഷയാണ്. സ്‌നേഹവും നന്മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്’. തന്റെ ബ്ലോഗിലെ പരാമര്‍ശം വഴിവിട്ട് ചര്‍ച്ചയ്ക്കുപയോഗപ്പെടുത്തിയവരെ ഓണ്‍ലൈന്‍ മാസികയിലെ ജീവിതനൗക എന്ന സ്വന്തം കോളത്തില്‍ മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു.
താന്‍ വിവാദവ്യവസായികളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ ആഘോഷത്തെ പറ്റി വേവലാതി പൂണ്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുകളായി എന്റെ ബ്ലോഗിലെ ചില വാചകങ്ങള്‍ മാത്രം എഴുതി കാണിക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, ഇതിനായി നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു ലാല്‍ തുടര്‍ന്നു.

ബാലേട്ടനുശേഷം വിഎം വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു


കൊച്ചി: 2003ല്‍ ഇറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച മോഹന്‍ലാലും വി.എം.വിനുവും പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നാകുന്നു. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു മുഴുനീള ഗുസ്തിക്കാരന്റെ റോള്‍ ആയിരിക്കും മോഹന്‍ലാലിന്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് വിനുവിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുക.
മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരനായി എത്തുന്ന സിനിമയും കോമഡി ചിത്രമാണ്. ബാംഗ്ലൂരിലും പഞ്ചാബിലുമായി ചിത്രം ഷൂട്ട് ചെയ്യും.

ഉടന്‍ വിവാഹിതയാകുമെന്ന് മീരാ നന്ദന്‍, വരന്‍ സിനിമയില്‍ നിന്നോ ?





മുല്ല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയനായികയായി മാറിയ മീരനന്ദന്‍ വിവാഹിതയാകുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് മീര തന്റെ വിവാഹക്കര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വരന്‍ ആരാണെന്നോ വിവാഹം എപ്പോഴാണെന്നോ വെളിപ്പെടുത്താന്‍ മീര തയ്യാറായില്ല. സിനിമാ ജീവിതത്തിന്റെ തിരക്കുകള്‍ കാരണം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നേരത്തെ മീര പ്രതികരിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കവേ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് മീര ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് മീര ബിഗ് സ്‌ക്രീനിലെത്തുകയായിരുന്നു. ഇപ്പോള്‍ മീര അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചുവരികയാണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത മീര മോഹന്‍ലാലിനൊപ്പം ലോക്പാല്‍ എന്ന സിനിമയിലും അഭിയിച്ചിരുന്നു. നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയുമാണ് മീര. എന്നാല്‍ വരന്‍ സിനിമാരംഗത്തുനിന്നാണോ എന്ന കാര്യം മീര വെളിപ്പെടുത്തിയില്ല. കൂടുതല്‍ വിവരങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ .

Saturday, June 15, 2013

തൃഷ സിനിമ വിടുന്നു; ഇനി കുടുംബ ജീവിതത്തിലേക്ക്


ചെന്നൈ: മോഡലിംഗിലൂടെ വെള്ളിത്തിരയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തൃഷ അഭിനയ ജീവിതത്തോട് വിട പറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തുതന്നെ വിവാഹിതയാകുന്ന തൃഷ സിനിമാ ജീവിതം വിട്ട് കുടുംബ ജീവിതത്തിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്.
തന്റെ ഒരകന്ന ബന്ധുവിനെത്തന്നെയാണ് വീട്ടുകാരുടെ സമ്മതത്തോടെ തൃഷ ജീവിതപങ്കാളിയാക്കാന്‍ പോകുന്നതെന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. ജയം രവിയുടെ നായികയായി ‘ഭൂലോകം’, ജീവയുടെ നായികയായി ‘എന്‍ട്രെന്‍ട്രും പുന്നഗൈ’, ഒരേ സമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ‘റം’ എന്നിവയാണ് തൃഷ നായികയായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ ഷൂട്ടിംഗ് അവസാനിച്ചാല്‍ സുന്ദരി വിവാഹത്തിലേക്ക് കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പ്രമുഖ തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു


ചെന്നൈ: നിരവധി സിനിമകളില്‍ മികവാര്‍ന്ന വേഷമിട്ട മുതിര്‍ന്ന തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തു.
1979 ല്‍ ഭാരതിരാജയ്‌ക്കൊപ്പം ചേര്‍ന്ന മണിവണ്ണന്‍ ഇവിടെ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. സത്യരാജിനെ നായകനാക്കി നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്. കഴിഞ്ഞ മെയ് 10 നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്.
കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ ആണ് ജന്‍മദേശം. തമിഴിനെക്കൂടാതെ മലയാളം, തെലുങ്ക്, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും തുടങ്ങി ഇന്ന് തമിഴ്‌സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങള്‍ക്കൊപ്പവും സഹതാരവേഷങ്ങളില്‍ മണിവണ്ണന്‍ അഭിനയിച്ചിട്ടുണ്ട്.